കണ്ണുനീര്‍ തുള്ളി
കലിതുള്ളി കൊടുങ്കാറ്റന്നൊരു
കാമരൂപിണിയാം കാര്‍മേഘത്തെ കവര്‍ന്നു.
ധരാധരത്തിനക്ഷിയില്‍ നിന്നും പടര്‍ന്നാ
ക്രോധാഗ്നി ഇന്ദ്രപ്രഹരണമായി.
നാകലോക, നിരയ ധരണികളിലെല്ലാം മുഴങ്ങി
അവളുടെ ആത്മരോദനം.
പരിത്യക്തയാ വാരിദം ഇരുളിലൊരു
കണ്ണുനീര്‍തുള്ളിയ്ക്ക് ജനനിയായി.
കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി
സ്വാഗതം കണ്ണുനീര്‍ മുത്തിനും.
അമ്മയെപ്പിരിഞ്ഞാ അശ്രുകണമന്ന്
കൂട്ടരുമൊത്തൊരു കണ്ണീരരുവിയായി.
വിഹ്വല നേത്രിയാമൊരു
പേടമാനവളെ നോക്കി കണ്ണു ചിമ്മി;
ദംഷ്ട്രങ്ങളുള്ളിലൊളിപ്പിച്ചൊരു
നരി പേടമാനിനേയും.
ബന്ധങ്ങളാം ചുഴിയില്‍പ്പെട്ടവള്‍
പലവട്ടം കറങ്ങി, കരഞ്ഞു;
പിന്നെ ബന്ധനവിമുക്തയായവള്‍
ഒരാരവത്തോടൊരു ആറ്റിലെത്തി.
ഒറ്റയ്ക്ക് തുഴഞ്ഞെത്തിയൊരു
കൊതുമ്പു വള്ളമവള്‍ താങ്ങി;
പിന്നെ വഞ്ചിപ്പാട്ടിന്നീണത്തിലെത്തിയൊരു
നവ നൗകയേയും.
ചൂണ്ടക്കൊളുത്തിലേയ്ക്കാഞ്ഞടുത്തൊരു
വര്‍ണ്ണമത്സ്യമവള്‍ക്കു ദഃഖമേകി;
പിന്നെ വലയില്‍ കുരുങ്ങിപ്പിടഞ്ഞൊരാ
രജത നിറമാര്‍ന്നൊരു ഝഷവും.
ഒരു കുടം വെള്ളത്തിനെത്തിയൊരു
പെണ്ണവളെ കണ്ണാടിയാക്കി;
പിന്നെയടുത്ത മാത്രയിലൊരു
തുള്ളി കണ്ണുനീരായവളിലലിഞ്ഞിറങ്ങി.
തന്നിലേയ്ക്കെറിയപ്പെട്ടൊരു
കബന്ധത്തിനവള്‍ മൂകസാക്ഷിയായി;
ചെന്നിണമവള്‍ക്കു ചുറ്റിലും
വളര്‍ന്നു കരാളഹസ്തങ്ങളായി.
ചുരുട്ടിയ മുഷ്ടികളാദര്‍ശങ്ങളെ
ആകാശത്തേയ്ക്കാഞ്ഞെറിഞ്ഞതും,
ലാഭവിഹിതത്തിനായ് അക്കരെയെത്തി
ആശീര്‍വാദം തേടിയതും അവള്‍ക്കന്ന്യമായി.
വേലയും, വിളക്കും വര്‍ണ്ണോത്സവങ്ങളും
അവള്‍ക്കരികിലെത്തി.
ഇരുളിന്റെ മറവിലൊരു കുട്ട മണലില്‍
നിന്നുമൂര്‍ന്നവള്‍ വീണ്ടുമാറ്റിലെത്തി.
മോഹങ്ങളാം നക്ഷത്രങ്ങള്‍ മീട്ടിയ
കിന്നര ഗാനമവള്‍ക്കു താരാട്ടു പാട്ടായി;
പിന്നെ പുലരിയിലെപ്പോഴൊ ഒരു
ഗായത്രിമന്ത്രമവള്‍ക്കുണര്‍ത്തു പാട്ടായി.
ഒടുവിലാര്‍ത്തലച്ചുകൊണ്ടൊരു തുറമുഖത്തവള്‍
അലിഞ്ഞാ ഭവസാഗരത്തില്‍.
പിന്നെയടുത്ത നിമിഷമാദിത്യനവളെയൊരു
ചെറു കുമിളയാക്കി മോക്ഷമേകി.
വീണ്ടുമൊരു കണ്ണുനീര്‍തുള്ളിയാകാനൊരു
പാവം മേഘത്തേരിലേറി.
കാമരൂപിണിയാം കാര്‍മേഘത്തെ കവര്‍ന്നു.
ധരാധരത്തിനക്ഷിയില്‍ നിന്നും പടര്‍ന്നാ
ക്രോധാഗ്നി ഇന്ദ്രപ്രഹരണമായി.
നാകലോക, നിരയ ധരണികളിലെല്ലാം മുഴങ്ങി
അവളുടെ ആത്മരോദനം.
പരിത്യക്തയാ വാരിദം ഇരുളിലൊരു
കണ്ണുനീര്‍തുള്ളിയ്ക്ക് ജനനിയായി.
കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി
സ്വാഗതം കണ്ണുനീര്‍ മുത്തിനും.
അമ്മയെപ്പിരിഞ്ഞാ അശ്രുകണമന്ന്
കൂട്ടരുമൊത്തൊരു കണ്ണീരരുവിയായി.
വിഹ്വല നേത്രിയാമൊരു
പേടമാനവളെ നോക്കി കണ്ണു ചിമ്മി;
ദംഷ്ട്രങ്ങളുള്ളിലൊളിപ്പിച്ചൊരു
നരി പേടമാനിനേയും.
ബന്ധങ്ങളാം ചുഴിയില്‍പ്പെട്ടവള്‍
പലവട്ടം കറങ്ങി, കരഞ്ഞു;
പിന്നെ ബന്ധനവിമുക്തയായവള്‍
ഒരാരവത്തോടൊരു ആറ്റിലെത്തി.
ഒറ്റയ്ക്ക് തുഴഞ്ഞെത്തിയൊരു
കൊതുമ്പു വള്ളമവള്‍ താങ്ങി;
പിന്നെ വഞ്ചിപ്പാട്ടിന്നീണത്തിലെത്തിയൊരു
നവ നൗകയേയും.
ചൂണ്ടക്കൊളുത്തിലേയ്ക്കാഞ്ഞടുത്തൊരു
വര്‍ണ്ണമത്സ്യമവള്‍ക്കു ദഃഖമേകി;
പിന്നെ വലയില്‍ കുരുങ്ങിപ്പിടഞ്ഞൊരാ
രജത നിറമാര്‍ന്നൊരു ഝഷവും.
ഒരു കുടം വെള്ളത്തിനെത്തിയൊരു
പെണ്ണവളെ കണ്ണാടിയാക്കി;
പിന്നെയടുത്ത മാത്രയിലൊരു
തുള്ളി കണ്ണുനീരായവളിലലിഞ്ഞിറങ്ങി.
തന്നിലേയ്ക്കെറിയപ്പെട്ടൊരു
കബന്ധത്തിനവള്‍ മൂകസാക്ഷിയായി;
ചെന്നിണമവള്‍ക്കു ചുറ്റിലും
വളര്‍ന്നു കരാളഹസ്തങ്ങളായി.
ചുരുട്ടിയ മുഷ്ടികളാദര്‍ശങ്ങളെ
ആകാശത്തേയ്ക്കാഞ്ഞെറിഞ്ഞതും,
ലാഭവിഹിതത്തിനായ് അക്കരെയെത്തി
ആശീര്‍വാദം തേടിയതും അവള്‍ക്കന്ന്യമായി.
വേലയും, വിളക്കും വര്‍ണ്ണോത്സവങ്ങളും
അവള്‍ക്കരികിലെത്തി.
ഇരുളിന്റെ മറവിലൊരു കുട്ട മണലില്‍
നിന്നുമൂര്‍ന്നവള്‍ വീണ്ടുമാറ്റിലെത്തി.
മോഹങ്ങളാം നക്ഷത്രങ്ങള്‍ മീട്ടിയ
കിന്നര ഗാനമവള്‍ക്കു താരാട്ടു പാട്ടായി;
പിന്നെ പുലരിയിലെപ്പോഴൊ ഒരു
ഗായത്രിമന്ത്രമവള്‍ക്കുണര്‍ത്തു പാട്ടായി.
ഒടുവിലാര്‍ത്തലച്ചുകൊണ്ടൊരു തുറമുഖത്തവള്‍
അലിഞ്ഞാ ഭവസാഗരത്തില്‍.
പിന്നെയടുത്ത നിമിഷമാദിത്യനവളെയൊരു
ചെറു കുമിളയാക്കി മോക്ഷമേകി.
വീണ്ടുമൊരു കണ്ണുനീര്‍തുള്ളിയാകാനൊരു
പാവം മേഘത്തേരിലേറി.